2011 ഓഗസ്റ്റ് 28, ഞായറാഴ്‌ച

പാതിരാവിലെ സുര്യോദയം

കവിത
പാതിരാവിലെ സുര്യോദയം

അന്നൊരു നാളില്‍..
മലമുകളില്‍ പാതിരാവില്‍ സുര്യനുദിച്ചു.
ലോകം മുഴുവന്‍ വെളിച്ചം വിതറിയ രാവ്‌
ഒരിക്കലും മായാത്ത രാവ്‌
മഹത്വം മടിയിലൊളിപ്പിച്ച രാവ്‌
മുത്തും പവിഴവും രത്നവും ഗര്‍ഭം ധരിച്ച രാവ്‌
ഖുര്‍ആന്‍ പിറന്ന രാവ്‌
ഉറങ്ങാന്‍ ഉറക്കാത്ത രാവ്‌

ഇന്ന് ആ രാവിന്‍റെ ഓര്‍മയില്‍
ഭുമി സ്വര്‍ഗമാകും, രാവ്‌ പകലാകും
ഇന്നാണ്, വെളിച്ചത്തിന്റെ പിറന്നാളാഘോഷം
ജിബ്രീലാണ് മുഖ്യാതിഥി.
മണ്ണും വിണ്ണും അണിഞ്ഞൊരുങ്ങി
മണല്‍ തരികള്‍ കണക്കെ മാലാഖമാര്‍ പെയ്തിറങ്ങി
രാജധിരാജന്റെ കല്പനയുണ്ട്,
എല്ലാ കാര്യങ്ങളും ഇന്ന് തീര്‍പ്പാക്കണം.
ഒരു ഫയലും മറന്നു വെച്ചിട്ടില്ല, ഒന്നും നഷ്ടപ്പ്ട്ടിട്ടുമില്ല.
എല്ലാം ഭദ്രം, കൃത്യം, ക്ലിപ്തം.
ആനുകൂല്യങ്ങളുടെ പെരുമഴ.. അനുഗ്രഹങ്ങളുടെ തിരുമഴ..

ഇന്ന് 
ആയുഷ്കാല സുകൃത വൃത്തി , ആജീവനാന്ത നരകമുക്തി 
പകല്‍ പോലെ വ്യക്തം, രാത്രി പോലെ ശാന്തം
പാതിരാവില്‍ ഈ സുര്യോദയം
ആകാശവും ഭുമിയും ജ്വലിക്കും തിളക്കം
നേരം വെളുക്കുവോളം ശാന്തി ദായകം..




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ